ചുമതല താത്കാലികമായി ഒഴിയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മാർപാപ്പയ്ക്ക് കത്തയച്ചു
Tuesday, September 18, 2018 12:04 AM IST
ജലന്ധർ/ ന്യൂഡൽഹി: ജലന്ധർ രൂപതയുടെ ചുമതല താത്കാലികമായി ഒഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തയച്ചു. ബിഷപ് ഫ്രാങ്കോയുടെ കത്ത് സ്വീകരിച്ച് പകരം സംവിധാനം വൈകാതെ ഏർപ്പെടുത്തിയേക്കുമെന്നു വത്തിക്കാൻ സ്ഥാനപതി കാര്യാലയം സൂചന നൽകി.

മാർപാപ്പയ്ക്കുള്ള കത്ത് ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് കൈമാറുന്നതിനു മുന്പായി തന്നെ മോണ്‍. മാത്യു കോക്കണ്ടത്തിനു രൂപത അഡ്മിനിസ്ട്രേറ്ററുടെ താത്കാലിക ചുമതല ബിഷപ് കൈമാറിയിരുന്നു. ആരോപണത്തിലെ പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി നാളെ ചോദ്യം ചെയ്യലിനു വിധേയനാകുന്നതിനായി ബിഷപ് ഫ്രാങ്കോ കേരളത്തിലെത്തും. ഇതിനു മുന്നോടിയായിട്ടാണ് രൂപതയുടെ ഭരണച്ചുമതലയിൽനിന്ന് താത്കാലികമായി വിട്ടു നിൽക്കുന്നതിനു മാർപാപ്പയുടെ പ്രതിനിധിയോട് അനുമതി തേടിയത്. പദവിയൊഴിയുന്നതിനു വൈകാതെ അനുമതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി ജലന്ധർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറം പത്രക്കുറിപ്പിൽ അറിയിച്ചു.

ഒരു കന്യാസ്ത്രീയുടെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിനായി കേരളത്തിലേക്ക് പലതവണ പോകേണ്ടതിനും കേസിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ബിഷപ്പിനു രൂപതയുടെ ഭരണച്ചുമതലയിൽനിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വത്തിലേക്കു വിരൽ ചൂണ്ടുന്ന പരാമർശങ്ങൾ ഹൈക്കോടതിയിൽനിന്ന് ഉണ്ടായതായും രൂപത പബ്ലിക് റിലേഷൻ ഓഫീസറുടെ പത്രക്കുറിപ്പിൽ പറയുന്നു.


ബിഷപ് ഫ്രാങ്കോ നേരിടുന്ന ആരോപണങ്ങൾ അദ്ദേഹത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും രൂപതയ്ക്കും ഏറെ ദുഃഖകരവും വേദനാജനകവുമാണ്. ദൈവഹിതം നിറവേറുമെന്നും സത്യം വെളിച്ചത്തു വരുമെന്നുമാണ് വിശ്വാസം. ബിഷപ്പിന്‍റെ നിരപരാധിത്വം എത്രയും വേഗം തെളിയിക്കാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കണമെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു.

ഇതേസമയം, ഏതെങ്കിലും പക്ഷം ചേരാതെ ആരോപണത്തിന്‍റെ നിജസ്ഥിതി അറിയാനായി വത്തിക്കാൻ സ്ഥാനപതി കാര്യാലയം വിശദമായ അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. കേരള പോലീസ് നടത്തിവരുന്ന അന്വേഷണത്തിന്‍റെ അന്തിമ കണ്ടെത്തലിന്‍റെയും ഹൈക്കോടതിയുടെ വിധിതീർപ്പിന്‍റെയും അടിസ്ഥാനത്തിൽ അവസാന തീരുമാനം എടുക്കാനാണ് സാധ്യത. അന്വേഷണവുമായി ബിഷപ് പൂർണമായി സഹകരിക്കുന്നതു പോലീസ്, കോടതി തീരുമാനങ്ങളെ സഹായിക്കുമെന്നും വത്തിക്കാൻ എംബസി കേന്ദ്രങ്ങൾ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.