തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നടത്തിയ ഹിയറിംഗിലെ വിവരങ്ങള്‍ പങ്കുവച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍‌. പ്രശാന്ത് ഐഎഎസ്.

ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കേ മൂന്ന് വര്‍ഷമായി ഫയല്‍ പൂഴ്ത്തി വച്ചു. അതിന്‍റെ പേരില്‍ തടഞ്ഞുവച്ച തന്‍റെ പ്രമോഷന്‍ ഉടനടി നല്‍കണമെന്നും ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും പറഞ്ഞു കൊണ്ടാണ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

“ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ വീ ണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനുമെതിരേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ സൃഷ്ടിക്കല്‍‌, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.


ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാരിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല.

ഞാനിതുവരെ സര്‍ക്കാരിനെതിരേ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്. ഇവയൊന്നും പരിഹരിക്കാതെ എന്‍റെ സസ്പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല” എന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.