കൊച്ചി: മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍, എന്‍.എന്‍.സത്യവ്രതന്‍ സ്മാരക അവാര്‍ഡ് കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഡോ.ആനന്ദബോസ്.

ജനാധിപത്യസമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മനഃസാക്ഷിയുമാണ് മാധ്യമങ്ങള്‍. രാജ്യത്തിന്‍റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. സമൂഹത്തില്‍ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യം. അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടതെന്നും നഗ്‌നസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ചെയര്‍മാന്‍ പ്രഫ.കെ.വി. തോമസ്, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, പ്രഫ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റി അഡ്വ. എന്‍.എന്‍. സുഗുണപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള മീഡിയ അക്കാദമിയില്‍നിന്ന് ഉന്നതവിജയം കൈവരിച്ച സഫ്‌വാന്‍ ഫാരിസ്, കെ. അഭിറാം, ബി. പ്രിയങ്ക ഗോപാല്‍ എന്നിവര്‍ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി.