അന്നു തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി ആംബുലൻസിലാണ് എത്തിയത്. ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ പൂര്‍ണമായി അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതെങ്ങനെയെന്നാണ് പ്രതിപക്ഷവും സിപിഐയും ഉന്നയിക്കുന്ന ചോദ്യം.
സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തിന് നാടകീയമായി കടന്നുവരാൻവേണ്ടി ആംബുലന്‍സ് ഒരുക്കി നിര്‍ത്തിയിരുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്.