വിവോ ഫോണ്‍ ഉപയോഗിച്ചു നടത്തിയ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ മതിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പ്രതിഭാഗത്തിന് സഹായകരമാകുന്ന പരാമര്‍ശമാണെന്ന ആരോപണമായിരുന്നു ഉപഹര്ജിയിലുന്നയിച്ചത്.
ജില്ലാ ജഡ്ജിയുടെ കണ്ടെത്തല്‍തന്നെ പോലീസ് അന്വേഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണെന്നും ഹര്‍ജിക്കാരി വാദിച്ചിരുന്നു. എന്നാല്‍ നേരത്തേ അതിജീവിത നല്കിയ ഹര്‍ജിയില്‍ പോലീസ് അന്വേഷണമാണ് ആവശ്യപ്പെട്ടത്. അത് അനുവദിക്കാതെ ജില്ലാ സെഷന്‍സ് ജഡ്ജിയോടു വസ്തുതാന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹർജി ഹൈക്കോടതി തീര്‍പ്പാക്കി.
പുതിയ ഒരു സംഭവത്തില്‍ തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉപഹര്‍ജിയായി പഴയ ആവശ്യം വീണ്ടും അതിജീവിത ഉന്നയിക്കുകയാണ്. ഒരിക്കല്‍ അവസാനിപ്പിച്ച കേസില്‍ സമാന ആവശ്യം അനുവദിക്കാനാവില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം, നിയമപരമായ യുക്തമായ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ അതിജീവിതയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.