ദുരന്തത്തിൽ പ്പെട്ടവരിൽ 47 പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ടെന്നാണു കരുതപ്പെടുന്നത്. തെരച്ചിൽ ഇനിയും തുടരണമെന്നു ബന്ധുക്കൾക്ക് ആവശ്യമുണ്ടെങ്കിൽ അതിനു തയാറാണ്. ഉരുൾപൊട്ടൽ സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആകട്ടെ റെഡ് അലർട്ട് നൽകിയത് ദുരന്തത്തിനു ശേഷമാണ്. പുതിയ അപേക്ഷകർ വരുന്നതിനാലാണ് നഷ്ടപരിഹാരവും മറ്റും എല്ലാവർക്കും കിട്ടിയില്ലെന്ന പരാതി ഉയരുന്നത്.
തുടക്കത്തിൽ കണ്ടെത്തിയ ദുരിതാശ്വാസക്യാന്പിൽ കഴിഞ്ഞ എല്ലാവർക്കും സഹായധനം ലഭിച്ചിട്ടുണ്ട്. ഇനിയും പുതിയ അപേക്ഷകർ ഉണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.