ശബരിമല സ്‌പോട്ട് ബുക്കിംഗ്: ഭരണമുന്നണിക്കുള്ളിൽ അഭിപ്രായഭിന്നത
ശബരിമല സ്‌പോട്ട് ബുക്കിംഗ്: ഭരണമുന്നണിക്കുള്ളിൽ അഭിപ്രായഭിന്നത
Monday, October 14, 2024 5:43 AM IST
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല, മകരവിളക്കു കാലത്ത് ദര്‍ശനത്തിനായി സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ ഭരണ മുന്നണിക്കുള്ളിലും സിപിഎമ്മിലും അഭിപ്രായ ഭിന്നത.

സ്‌പോട്ട് ബുക്കിംഗ് നിലനിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സ്‌പോട്ട് ബുക്കിംഗ് തുടരണമെന്ന ആവശ്യവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെ്ക്രട്ടേറിയറ്റും രംഗത്തെത്തി. ദൈവത്തെ മറയാക്കി സംഘപരിവാറിന്‍റെ രാഷ്ട്രീയക്കളിക്ക് വേദിയൊരുക്കരുതെന്ന മുന്നറിയിപ്പും ബിനോയ് വിശ്വം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളിലൂടെ ബുക്കിംഗ് അനുവദിക്കാമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം മുന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാരും വ്യതിചലിക്കുന്നതിന്‍റെ സൂചനയാണ്.

ഓണ്‍ലൈന്‍ ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തര്‍ക്ക് പ്രധാന ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രത്തില്‍ ബുക്ക് ചെയ്തു ശബരിമലയിലെത്താം എന്നാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ഇന്നലെ കോട്ടയത്ത് പറഞ്ഞത്. സ്‌പോട്ട് ബുക്കിംഗ് പ്രശ്‌നത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരു പക്ഷത്തും പ്രതിപക്ഷം, പന്തളം കൊട്ടാരം, ബിജെപി, ഹൈന്ദവ സംഘടനകള്‍ തുടങ്ങിയവര്‍ മറുവശത്തും എന്ന നിലയിലായി.


ശബരിമലയെ പ്രക്ഷോഭ വേദിയാക്കുന്നതിനോടു യോജിപ്പില്ലെന്നും എല്ലാ അയ്യപ്പഭക്തര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കണമെന്നുമുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. വരുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കി ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തില്‍ 16നു രാവിലെ മുതല്‍ ഉച്ചവരെ പ്രാര്‍ഥനാ യജ്ഞം നടത്താന്‍ കൊട്ടരം നിര്‍വാഹ സംഘം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.