പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴികള്‍ രേഖപ്പെടുത്തല്‍ പൂര്‍ത്തിയായതോടെ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്കു കടന്നു. കേസില്‍ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലില്‍ എത്തിച്ച ബിനു ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.