ലഹരി ഉപയോഗിക്കാറില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നുമാണ് ശ്രീനാഥ് ഭാസി കഴിഞ്ഞദിവസം പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഒപ്പം ഹോട്ടലില്‍ എത്തിയ പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്നാണു പ്രയാഗ മൊഴി നല്‍കിയിരിക്കുന്നത്. ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലെത്തിയതു സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും പ്രയാഗ പോലീസിനോടു വ്യക്തമാക്കി.
കേസില്‍ ഇതുവരെ ആറു പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.15 പേരുടെ മൊഴികള്‍ ഇനി രേഖപ്പെടുത്താനുണ്ട്.