കിണറ്റിലകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു
കിണറ്റിലകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു
Saturday, October 12, 2024 1:48 AM IST
പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റിലകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ചു കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ചു പന്നികളാണ് കിണറ്റില്‍ അകപ്പെട്ടത്. വെടിവച്ചുകൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു കുഴിച്ചിട്ടു.

ഇന്നലെ പുലര്‍ച്ചെയാണ് കൃഷിസ്ഥലം നനയ്ക്കാന്‍ വെള്ളമെടുക്കുന്ന കിണറ്റില്‍ കാട്ടുപന്നിക്കൂട്ടം വീണത്. വിവരമറിഞ്ഞയുടൻ വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും‍ സാധിച്ചില്ല.

കിണറിനു ചുറ്റുപാടും നിരവധി ആളുകള്‍ താമസിക്കുന്നുണ്ട്. ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാല്‍ പരിഭ്രാന്തിയോടെ ഓടുമെന്നും നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവനുവരെ ഭീഷണിയായേക്കുമെന്നുമുള്ള നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. ‌


തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടര്‍മാരെ എത്തിച്ച് വെടിവച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്തു കാട്ടുപന്നിശല്യം ഉണ്ടായിരുന്നു.

കാട്ടുപന്നികളെ പ്രദേശത്തുനിന്നു തുരത്തണമെന്നു നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.