ഇതിൽ ഏറ്റവും പ്രധാനം കാശുമാലകളാണ്. ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങൾ ഉപയോഗിച്ചാണ് കാശുമാലകൾ നിർമിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു.
നിലവിൽ തളിപ്പറമ്പ് ആർഡിഒ ഓഫിസിലാണ് നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. 1968 ലെ കേരള ട്രഷർ ട്രോബ് ആക്റ്റ് പ്രകാരം നിധിയുടെ വില കളക്ടർ മുഖാന്തം നിശ്ചയിച്ച് നിധി കണ്ടെത്തിയ പറമ്പിന്റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും.
വിവിധ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായതിനാലും പുരാവസ്തു ഗണത്തിൽപെടുന്നതിനാലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിധി പുരാവസ്തു വകുപ്പിന് കൈമാറാൻ കളക്ടറോട് ആവശ്യപ്പെടുമെന്ന് പുരാവസ്തു അധികൃതർ അറിയിച്ചു.