ദുരിതാശ്വാസപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ക്കു നിയന്ത്രണം വേണമെന്നതടക്കം ആവശ്യങ്ങളും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഉന്നയിച്ചു.
അതേസമയം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 19(2) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം അവര്‍ വിനിയോഗിക്കട്ടെ. വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി പറഞ്ഞു.
പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിവരികയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. അര്‍ഹമായ ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമെടുത്തു. അര്‍ഹതയില്ലാത്തവരെ അക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പുനരധിവാസത്തിനായി തെരഞ്ഞെടുത്ത രണ്ടു മേഖലകളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ നല്കി. പുനരധിവാസ മേഖലകളില്‍ പരിസ്ഥിതിയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.