പിൻവാതിൽ നിയമനം : സഭ വിട്ട് പ്രതിപക്ഷം
പിൻവാതിൽ നിയമനം : സഭ വിട്ട് പ്രതിപക്ഷം
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്നത് പിൻവാതിൽ നിയമനമാണെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ നിർദേശം നല്കിയെന്നുമാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പിഎസ്‌സിയുടെ സിപിഒ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനു പോലും ജോലി നല്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പി.സി. വിഷ്ണുനാഥ് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്നുള്ള വാക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷനേതാവ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം

സർക്കാർ രാഷ്്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്പോൾ അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണമാണ്.20 ലക്ഷത്തോളം പേർ ഇതരസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് വരികയാണെന്നും കേരളം തൊഴിലിന്‍റെ പറുദീസയാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്. ഇവിടെ സാന്പത്തികനില ഭദ്രമാണ്. ഇവിടത്തെ തൊഴിൽമേഖലയും ഭദ്രമാണെന്നാണ് മന്ത്രി പറയുന്നത്.

സംസ്ഥാനത്തിന്‍റെ സാന്പത്തികനില ഭദ്രമാണെന്നു പറഞ്ഞാൽ ധനകാര്യമന്ത്രിയുടെ കൂടെ ഇരിക്കുന്ന മന്ത്രിമാർ ഉള്ളിലെങ്കിലും പരിഹസിച്ച് ചിരിക്കും. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ചെക്കുകൾ ട്രഷറിയിൽ മാറില്ല. അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കുകൾ ട്രഷറിയിൽ നല്കിയാൽ അത് വാങ്ങിവയ്ക്കും. പക്ഷേ പണം നല്കില്ലാത്ത സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

സാന്പത്തികനില ഭദ്രമാണെങ്കിൽ വകുപ്പ് മന്ത്രിമാർ അവരവരുടെ വകുപ്പുകളിലേക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്യാൻ നൽകിയ ശിപാർശയിൽ ധനവകുപ്പ് തീരുമാനം എടുക്കാത്തത് എന്താണ്.

ആവശ്യത്തിന് ജീവനക്കാരില്ല

ആശുപത്രികളിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ല. 10 നിലയുള്ള സ്കൂൾ കെട്ടിടത്തിന്‍റെ ലിഫ്റ്റിൽ കുട്ടികൾ കളിക്കുകയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. കെട്ടിടമുണ്ടായാലും ലിഫ്റ്റിൽ കളിച്ചാലും മതിയോ. അവിടെ അധ്യാപകരുടെ നിയമനം നടക്കുന്നില്ല.


സ്കൂളുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. സ്റ്റാഫ് ഫിക്സേഷൻ നടക്കുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്നാണ് സർക്കാർ വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. ധനകാര്യവകുപ്പിൽ ഈ വർഷം 27 പേർ റിട്ടയർ ചെയ്തിട്ടും 10 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

പോലീസ് സേനയിൽ 87 പേർ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ ജോലി സമ്മർദം കുറയ്ക്കുമെന്നും വേക്കൻസികൾ റിപ്പോർട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ സിവിൽ പോലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് വന്ന് ഏഴു മാസമായിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകിയിട്ടില്ല.

സർക്കാർ എന്തു തൊഴിലാണ് നൽകുന്നത്

പരീക്ഷയും അഭിമുഖവും ഉൾപ്പെടെ അഞ്ച് കടന്പകൾ കടന്നാണ് ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത്. എന്നിട്ടും ഒന്നാം റാങ്കുകാരനു പോലും ജോലി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സർക്കാർ എന്തു തൊഴിലാണ് നൽകുന്നത്. കുട്ടികൾ സമരം ചെയ്യുന്നതിനെ പരിഹസിക്കുകയാണോ വേണ്ടത്. നേരത്തേ സമരം നടന്നപ്പോൾ വലിയ ലിസ്റ്റ് വരുന്നതാണ് പ്രശ്നമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇപ്പോൾ ലിസ്റ്റ് പത്തിൽ ഒന്നാക്കിയിട്ടും ഒരാൾക്കു പോലും നിയമനം നൽകാൻ സാധിക്കുന്നില്ല. അതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്നും സതീശൻ ചോദിച്ചു.

അവസരങ്ങൾ ഇല്ലാതായി

യുഡിഎഫ് ഭരിക്കുന്പോൾ കെഎസ്ആർടിസിയി 47,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 23,000 ആയി. വാട്ടർ അഥോറിറ്റിയിലും വൈദ്യുതി ബോർഡിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.

നിരവധി ദശാബ്ദമായി കേരളത്തിൽ ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റബർ കൃഷിയിൽ നിന്നും കർഷകർ പിൻമാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രാജ്യത്ത് പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരം ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.