സംഭവം വിവാദമായതോടെ വിജിലൻസും പ്രാഥമിക അനേഷണം നടത്തിയിട്ടുണ്ട്. അടൂർ കരുവാറ്റ മാധവശേരിൽ വിജയശ്രീയാണ് പരാതിക്കാരി.
സഹോദരി വിജയ ദേവിയുടെ ശസ്ത്രക്രിയ ആവശ്യത്തിലേക്ക് ഡോക്ടർ 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു സംസാരിക്കുന്ന ശബ്ദസന്ദേശം ഇവർ തന്നെയാണ് പുറത്തുവിട്ടത്. വിജയദേവിയുടെ പുറത്തെ തടിപ്പുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടർ വിനീതിനെ സമീപിച്ചത്.