ലോക തപാൽദിനം ഇന്ന്: ലോകത്തിലെ ആദ്യ സ്റ്റാന്പ് പെനി ബ്ലാക്കുമായി ഡോ. കെ. ജയപ്രകാശ്
ലോക തപാൽദിനം ഇന്ന്: ലോകത്തിലെ ആദ്യ സ്റ്റാന്പ് പെനി ബ്ലാക്കുമായി  ഡോ. കെ. ജയപ്രകാശ്
Wednesday, October 9, 2024 2:06 AM IST
തൃശൂർ: തപാൽദിനത്തിൽ ലോകത്തിലെ ആദ്യ സ്റ്റാന്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഇന്നു രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.

16 സ്റ്റാന്പുകളടങ്ങുന്ന ഷീറ്റാണു പ്രദർശിപ്പിക്കുക. ഇതോടൊപ്പം തന്‍റെ അഞ്ചാംവയസു മുതൽ ആരംഭിച്ച ശേഖരത്തിലുള്ള പതിനായിരത്തോളം സ്റ്റാന്പുകളും പ്രദർശനത്തിനുണ്ടാകും. ഫിലാറ്റലിക് ക്ലബ് തൃശൂരാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

വത്തിക്കാനിൽ 1929ൽ പുറത്തിറങ്ങിയ ആദ്യസ്റ്റാന്പടക്കം 2024ൽ ഇറങ്ങിയ സ്റ്റാന്പും ഡോക്ടറുടെ ശേഖരത്തിലുണ്ട്. ലോകത്തെ ഏറ്റവും മൂല്യമുള്ള സൽവദോർ മുന്തിയെന്ന യേശുചിത്രവും ഡോ. ജയപ്രകാശിനു സ്വന്തമാണ്. ചിത്രകല - കരകൗശലവസ്തുക്കളുടെ ലേലക്കന്പനിയായ ലണ്ടൻ ആസ്ഥാനമായ ക്രിസ്റ്റീസിൽനിന്നു നേരിട്ടുവാങ്ങിയ പകർപ്പാണിത്.

1840 മേയ് ഒന്നിനാണു കറുത്ത മഷികൊണ്ട് വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാന്പ് ബ്രിട്ടൻ പുറത്തിറക്കിയത്. വയൺ മെഡലിലെ ചിത്രത്തെ ആസ്പദമാക്കിയാണ് ചാൾസ് ഹീത്തും മകൻ ഫ്രെഡറിക്കും ചേർന്ന് പെനി ബ്ലാക്കിനായി രാജ്ഞിയുടെ ചിത്രം രൂപകല്പന ചെയ്തത്. സ്റ്റാന്പിൽ പോസ്റ്റേജ് എന്നും ഇംഗ്ലീഷിൽ അച്ചടിച്ചിരിക്കുന്നു.


മേയ് ആറിനു പെനി ബ്ലാക്ക് ജനങ്ങൾ ഉപയോഗിച്ചുതുടങ്ങി. 12 സ്റ്റാമ്പുകൾക്ക് ഒരു ഷില്ലിംഗായിരുന്നു വില. മേയ് എട്ടിനു നീലമഷികൊണ്ട് അച്ചടിച്ച സ്റ്റാമ്പും പുറത്തിറങ്ങി. 1841 ഫെബ്രുവരിയിൽ പെനി റെഡ് പുറത്തിറങ്ങിയതോടെ പെനി ബ്ലാക്കിന്‍റെ ഉപയോഗം കുറഞ്ഞു.

1819ൽ ജേക്കബ് പെർക്കിൻസിന്‍റെ അച്ചടിയന്ത്രത്തിൽ 11 ലേറ്റുകൾ ഉപയോഗിച്ചാണ് പെനി ബ്ലാക്ക് ഔദ്യോഗികമായി അച്ചടിച്ചിരുന്നത്. ഈ യന്ത്രം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആകെ 6,88,08,000 പെനി ബ്ലാക്ക് സ്റ്റാമ്പുകളാണ് അച്ചടിച്ചിട്ടുള്ളത്.

ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽനിന്നു വിരമിച്ച ഡോ. കെ. ജയപ്രകാശ് തൃശൂർ ചെന്പൂക്കാവിൽ ടൗൺഹാളിനു പിൻവശത്തുള്ള സങ്കീർത്തനത്തിലാണ് താമസിക്കുന്നത്. അമല ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. പി.എസ്. രമണിയാണു ഭാര്യ. യുകെയിൽ ഐടി പ്രഫഷണലായ മുരളികൃഷ്ണൻ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.