മേയ് ആറിനു പെനി ബ്ലാക്ക് ജനങ്ങൾ ഉപയോഗിച്ചുതുടങ്ങി. 12 സ്റ്റാമ്പുകൾക്ക് ഒരു ഷില്ലിംഗായിരുന്നു വില. മേയ് എട്ടിനു നീലമഷികൊണ്ട് അച്ചടിച്ച സ്റ്റാമ്പും പുറത്തിറങ്ങി. 1841 ഫെബ്രുവരിയിൽ പെനി റെഡ് പുറത്തിറങ്ങിയതോടെ പെനി ബ്ലാക്കിന്റെ ഉപയോഗം കുറഞ്ഞു.
1819ൽ ജേക്കബ് പെർക്കിൻസിന്റെ അച്ചടിയന്ത്രത്തിൽ 11 ലേറ്റുകൾ ഉപയോഗിച്ചാണ് പെനി ബ്ലാക്ക് ഔദ്യോഗികമായി അച്ചടിച്ചിരുന്നത്. ഈ യന്ത്രം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആകെ 6,88,08,000 പെനി ബ്ലാക്ക് സ്റ്റാമ്പുകളാണ് അച്ചടിച്ചിട്ടുള്ളത്.
ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽനിന്നു വിരമിച്ച ഡോ. കെ. ജയപ്രകാശ് തൃശൂർ ചെന്പൂക്കാവിൽ ടൗൺഹാളിനു പിൻവശത്തുള്ള സങ്കീർത്തനത്തിലാണ് താമസിക്കുന്നത്. അമല ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. പി.എസ്. രമണിയാണു ഭാര്യ. യുകെയിൽ ഐടി പ്രഫഷണലായ മുരളികൃഷ്ണൻ മകനാണ്.