എസ്എച്ച്ഒ വിനോദിനെതിരായ പരാതി മുമ്പ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞതാണ്. പീഡനം നടന്നതായി പറയുന്ന ദിവസം വിനോദ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫോണ്‍കോള്‍ രേഖയില്‍നിന്നു വ്യക്തമാണ്. ആദ്യഘട്ടത്തില്‍ ഡിവൈഎസ്പി ബെന്നിക്കെതിരേ യുവതി പരാതി നല്‍കിയിരുന്നില്ല. ഇതു കൂട്ടിച്ചേര്‍ത്തതാണ്.
യുവതിയുടെ ആരോപണം ശരിയല്ലെന്നു വ്യക്തമാക്കുന്നതാണ് സാക്ഷികളായ റഫീഖും മറ്റു പോലീസ് ഉദ്യോഗസ്ഥരും നല്കിയ മൊഴികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പോലീസ് ഓഫീസര്‍ക്കടക്കം പരാതി നൽകിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണു ഹര്‍ജിക്കാരിയുടെ ആരോപണം.
മലപ്പുറം എസ്പി, അഡീഷണൽ പോലീസ് സൂപ്രണ്ട്, പൊന്നാനി എസ്എച്ച്ഒ എന്നിവരെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.