പോള്‍ ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്.1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഇയാൾ. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ ഒരു മാസം മുന്‍പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിനുപുറത്തും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഓംപ്രകാശിനെ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം തുടരുന്നത്.
താരങ്ങളെ എത്തിച്ചയാള്‍ കസ്റ്റഡിയില്‍ ഓംപ്രകാശ് സംഘടിപ്പിച്ച ലഹരിപ്പാര്ട്ടിയിലേക്കു സിനിമാ താരങ്ങളെ എത്തിച്ചതായി സംശയിക്കുന്നയാള്‍ പോലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണു വിവരം. പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.