വിദ്യാര്‍ഥിനി ഹസ്തദാനം ചെയ്ത ദൃശ്യമടക്കം ഹര്ജിക്കാരന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശരീഅത്ത് നിയമം ലംഘിച്ചെന്നും വ്യഭിചരിച്ചെന്നും മറ്റും ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയിലാണു ഹര്‍ജിക്കാരനെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തത്.
കേസ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യാനിരിക്കേയാണു പ്രതി ഹൈക്കോടതിയെ സമീപിച്ചത്. വീഡിയോ പ്രചരിപ്പിച്ചതു നിഷേധിച്ചിട്ടില്ലെങ്കിലും തനിക്കെതിരേ കലാപശ്രമത്തിനും ക്രമസമാധാനപ്രശ്നത്തിനും കുറ്റം ചുമത്തിയത് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
തനിക്കു നേരിട്ട മാനഹാനിക്കെതിരേ ധീരമായി പ്രതികരിച്ച പെണ്‍കുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു.