ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന സംഭവമാണ് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടും ചർച്ച ചെയ്യാൻ പ്രതിപക്ഷം തയാറായില്ല. സ്പീക്കറുടെ മുഖം ബാനർ കൊണ്ട് മറച്ചു കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു.
സ്പീക്കറും മുഖ്യമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചിട്ടും പ്രതിപക്ഷം അതു കേൾക്കാൻ തയാറായില്ല. ബഹളമുണ്ടാക്കി സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളുടെ പേരിൽ ഇടതുമുന്നണി നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തിൽ സ്പീക്കറാണു തീരുമാനമെടുക്കേണ്ടതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.