ആ ശുശ്രൂഷയെക്കുറിച്ച് പരിശുദ്ധ പിതാവ് സന്ദർശിച്ച രാജ്യങ്ങളിലെ മെത്രാന്മാരും വിശിഷ്യാ കർദിനാൾമാരും വളരെയേറെ പ്രസംശിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. പക്വമതിയും ശാന്തനും വിവേകിയും മിതഭാഷിയും കൂർമബുദ്ധിയുമായ ജോർജ് കൂവക്കാട്ടച്ചൻ ഇതിനകം പ്രവർത്തിച്ച നുണ് ഷ്യേച്ചറുകളിലും റോമൻ കൂരിയയിലും അദ്ദേഹം തികച്ചും അഭിമതനാണ്. ആത്മീയമായ അടിത്തറയിൽ ഉറച്ചുനിന്നാണ് അദ്ദേഹം തന്റെ ശുശ്രൂഷകൾ നിർവഹിക്കുന്നത്.
ആഗോളസഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ കർദിനാൾ എന്ന നിലയിൽ ജോർജ് കൂവക്കാട്ടച്ചൻ അതുല്യമായ സംഭാവനകൾ നൽകുമെന്നതിൽ സംശയമില്ല. സീറോമലബാർ സഭയ്ക്കും ഭാരതത്തിനും ഈ നിയമനത്തിൽ സന്തോഷിക്കാം.
അദ്ദേഹത്തിന്റെ കർദിനാൾ പദവിയിലുള്ള ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും ക്രിസ്തുസാക്ഷ്യം നൽകുന്നതായിരിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാമെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.