ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. രേഖകളുമായി ഈ മാസം 12ന് വീണ്ടും ഹാജരാകാനും സിദ്ദിഖിന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടൻ ജയസൂര്യയ്ക്ക് പൊലീസ് നോട്ടീസ് നൽകി. 15 ന് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടക്കുന്നതിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു നടിയുടെ പരാതി. ഇതിന് ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായും ആരോപിച്ചിരുന്നു.