പിന്നീടാണ് ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചത്. തുടർന്ന് ക്രിപ്റ്റോ കറൻസിയിടപാടിനായി പല തവണകളിലായി 5,25,000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു.
വാഗ്ദാന പ്രകാരം പണം ലഭിക്കാതെ വന്നതിനെ തുടർന്ന് അടച്ച പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ട്രേഡിംഗ് ആപ്പിൽനിന്നും ഇയാളെ പുറത്താക്കി. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പ് ബ്ലോക്കാക്കുകയും ചെയ്തപ്പോഴാണ് ചതി മനസിലാക്കിയ ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.