കേരളത്തിലെ 19 ചെക്ക് പോസ്റ്റുകളിൽ 22 എംവിഐമാരും 70 എഎവിഐമാരും 58 ഓഫീസ് അറ്റൻഡർമാരും ഉൾപ്പെടെ 150 ജീവനക്കാർ വെറുതെയിരുന്നു ശന്പളം വാങ്ങുന്നതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇവരെ അടിയന്തരമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ നിയോഗിക്കാൻ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്കു നിർദേശം നല്കിയിരുന്നു. എന്നാൽ, സർവീസ് സംഘടനാ നേതാക്കൾ ഇടപെട്ട് ഈ നിർദേശം അട്ടിമറിക്കുകയും എൻഫോഴ്സ്മെന്റ് ആർടിഒ സ്ക്വാഡുകളിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ജീവനക്കാരെ നിയമിക്കുകയുമായിരുന്നു.
ഒരു മാസം 80 ലക്ഷത്തിലധികം രൂപയാണു ശമ്പള ഇനത്തിൽ ചെക്ക്പോസ്റ്റിൽ മാത്രം സർക്കാർ ചെലവിടുന്നത്. 20 ലക്ഷം രൂപയോളം വാടകയിനത്തിലും കറന്റ് ചാർജ്, ടെലഫോൺ ചാർജ്, ഇന്റർനെറ്റ് ചാർജ് തുടങ്ങിയവയ്ക്കായി ലക്ഷങ്ങളാണ് 19 ചെക്ക് പോസ്റ്റുകളിൽ ചെലവഴിക്കുന്നത്. ഒരു വർഷം ഏകദേശം 12 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.