ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ അഷറഫ് തെങ്ങലക്കണ്ടിക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഫിംഗർപ്രിന്റ്, സയിന്റിഫിക് വിദഗ്ധർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രാഥമിക ഘട്ടത്തിൽ ചോദ്യംചെയ്യേണ്ടവരെയും രഹസ്യനിരീക്ഷണം നടത്തേണ്ടവരുടെയും പ്രത്യേകം ലിസ്റ്റ് സിറ്റി ക്രൈം സ്ക്വാഡ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ തയാറാക്കി. ചെമ്മങ്ങാട് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ജില്ലയ്ക്കു പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനു നിയോഗിച്ചു. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ എം.ടിയുടെ വീടുമായി ബന്ധപ്പെട്ട് പോലീസിനു സംശയമുള്ളവരെ കണ്ടെത്താനും ശ്രമമാരംഭിച്ചു. എംടിയുടെ ജന്മനാടായ കൂടല്ലൂർ, പട്ടാന്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു. അതിനിടെയാണ് വീട്ടുജോലിക്കാരി ശാന്തയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.