മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൂവക്കാട്ടച്ചന്‍ എന്നും മുന്‍പന്തിയിലായിരുന്നു. വിഷമത്തോടെ എത്തുന്ന ആരെയും അച്ചന് വെറുംകൈയോടെ പറഞ്ഞയച്ചിരുന്നില്ല. കോച്ചേരി പിതാവായിരുന്നു അക്കാര്യത്തില്‍ അച്ചന്റെ മാതൃക. ചങ്ങനാശേരിക്കാരായ ബ്രദേഴ്സിനും അച്ചന്മാര്ക്കും പഠനത്തിനായി സ്കോളര്‍ഷിപ്പ് കണ്ടെത്തുന്നതിനും അച്ചന് മുന്‍കൈ എടുത്തിരുന്നു.
പുഞ്ചിരി നിറഞ്ഞ മുഖം; സൗഹൃദമുള്ള മനസ് എപ്പോഴും ഒരു പുഞ്ചിരിയോടുകൂടിയേ അച്ചന് മറ്റുള്ളവരെ സമീപിക്കുകയുള്ളൂ. നൂറു ശതമാനം ആത്മാര്‍ഥത അച്ചന്റെ മുഖമുദ്രയാണ്. ഏത് തിരക്കിനിടയിലും വ്യക്തിപരമായ പ്രാര്‍ഥനയ്ക്കും പഠനത്തിനും അച്ചന് സമയം കണ്ടെത്താറുണ്ട്. വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധാലുവാണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അച്ചന്റെ ആശംസകളെത്തും. ഉയരങ്ങളിലെത്തുംതോറും കൂടുതല്‍ വിനയാന്വിതനാകുന്ന കൂവക്കാട്ടച്ചനെയാണ് നമ്മള് കണ്ടെത്തുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി വിദേശത്താണെങ്കിലും ചങ്ങനാശേരി വൈദിക കൂട്ടായ്മയുമായി നല്ല ബന്ധം അച്ചന് കാത്തുസൂക്ഷിക്കുന്നു. അനൗചിത്യമുള്ള ഒരു വാക്കുപോലും അച്ചനില്‍നിന്നു വരാറില്ല.
പ്രായം കുറഞ്ഞ കർദിനാൾ കത്തോലിക്കാ സഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍മാരില്‍ ഒരാളായിരിക്കും മോണ്‍. ജോര്‍ജ് കൂവക്കാട്ട്. ഇനിയും ഏറെദൂരം യാത്ര ചെയ്യാനുണ്ട് അദ്ദേഹത്തിന്. ഒരു ചങ്ങനാശേരി അതിരൂപതക്കാരന്‍ ആഗോള കത്തോലിക്കാ സഭയിൽ കർദിനാളായിത്തീരുമ്പോള് ഞങ്ങള്‍ അതിരൂപതയിലെ വൈദികരെല്ലാം സന്തോഷിക്കുന്നു. നൂറു ശതമാനം ആത്മാര്‍ഥതയോടുള്ള കഠിനാധ്വാനത്തിന്, വിശുദ്ധിയാര്‍ന്ന ജീവിതത്തിന് ദൈവം നല്കിയ, ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ അംഗീകാരമാണ് ഈ കര്‍ദിനാള്‍ പദവി. ഞങ്ങളുടെ കൂട്ടുകാരന് പ്രിയപ്പെട്ട ജോര്‍ജ് ചേട്ടന് കര്‍ദിനാളായി; ദൈവത്തിനു സ്തുതി.