ഗ്രാമപഞ്ചായത്തുകളിൽ കൂടുന്നത് 1,375 വാർഡുകൾ
ഗ്രാമപഞ്ചായത്തുകളിൽ കൂടുന്നത് 1,375 വാർഡുകൾ
Monday, September 9, 2024 3:51 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി സംസ്ഥാനത്തെ പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടു വിജ്ഞാപനമിറങ്ങി. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാർഡുകളാണു വർധിപ്പിച്ചത്. സംസ്ഥാനത്താകെ 15,962 വാർഡുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 17,337 ആയി ഉയരും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇനിയത് 2267 ആകും.

ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകൾ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണ് വർധിക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ വാർഡ് നിർണയ വിജ്ഞാപനം ഇന്നും നാളെയുമായി ഇറങ്ങും. ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡ് വീതം വർധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ വാർഡ് പുനർനിർണയ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ, പുതിയ വാർഡുകൾ വന്നപ്പോൾ ഇത് ഒന്നു മുതൽ മൂന്നു വരെയായി ഉയർന്നു. മൊത്തം വാർഡുകളിൽ 50 ശതമാനം വനിതാ സംവരണമാണ്. പട്ടികജാതി-വർഗ സംവരണവുമുണ്ട്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാർഡുകൾ. ഇവിടെ 94 ഗ്രാമപഞ്ചായത്തുകളിലായി 2001 വാർഡുകളാണ് നിലവിൽ വരുന്നത്. ഇപ്പോൾ ഇവിടെ 1778 വാർഡുകളാണുള്ളത്. 223 വാർഡുകൾ മലപ്പുറത്തു പുതുതായി വരും.

കുറവ് വാർഡുകൾ വയനാട് ജില്ലയിലാണ് 23 ഗ്രാമപഞ്ചായത്തുകളിലായി 450 വാർഡുകൾ മാത്രമാകും ഇവിടെയുണ്ടാവുക. നിലവിൽ ഇവിടെ 23 പഞ്ചായത്തുകളിലായി 413 വാർഡുകളാണ് നിലവിലുള്ളത്. 37 വാർഡുകളുടെ വർധന മാത്രമാണ് വയനാട്ടിലുണ്ടായത്. ഗ്രാമപഞ്ചായത്തുകളിലെ കുറഞ്ഞ വാർഡുകളുടെ എണ്ണം 14 ആയും കൂടിയ വാർഡുകൾ 24ആയും ഉയർന്നു.



ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ കൂടും

അതിർത്തി പുനർനിർണയത്തിന് വാർഡുകളുടെ എണ്ണം ജനസംഖ്യാനുപാതത്തിൽ നിശ്ചയിച്ചപ്പോൾ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 വാർഡുകളാണുണ്ടായിരുന്നത്. ഇത് 2267 ആയി ഉയരും. ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ വർധിക്കും.


ജില്ലാ പഞ്ചായത്തിൽ 15 ഡിവിഷനുകൾ കൂടും

ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകൾ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോന്നുമാണ് അധികമായി വരുന്നത്. ഇതുവരെ 331 ഡിവിഷനുകളാണുണ്ടായിരുന്നത്. ഇപ്പോഴത് 346 ആയി.

ഇനി തദ്ദേശസ്ഥാപന അതിർത്തിനിർണയ ചർച്ചകൾ

തിരുവനന്തപുരം: വാർഡുകളുടെ എണ്ണം ഉയർത്തിയതോടെ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തിനിർണയ ചർച്ചകളിലേക്ക് കടക്കും. വാർഡ് പുനർവിഭജന കമ്മീഷൻ യോഗം ചേർന്ന് മാർഗനിർദേശം പുറപ്പെടുവിക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അതിർത്തി നിർണയിച്ച് വാർഡുകൾക്ക് പേര് നൽകും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആക്ഷേപങ്ങളും പരാതികളും കേൾക്കും. വാർഡ് പുനർവിഭജനം സംബന്ധിച്ച് അന്തിമവിജ്ഞാപനം കമ്മീഷൻ പുറപ്പെടുവിക്കും. അടുത്ത വർഷം ഒക്ടോബർ-നവംബറിൽ ഈ വാർഡുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.