തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭ അസി. എൻജിനിയർ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ രണ്ട ാം പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ വിജിലൻസ് ചോദ്യം ചെയ്തു. മുട്ടം ഇടുക്കി വിജിലൻസ് യൂണിറ്റ് ഓഫീസിലെത്തിയ ചെയർമാനെ അന്വേഷകസംഘം നാലുമണിക്കൂറോളം ചോദ്യംചെയ്തു.

കൈക്കൂലി നൽകാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ച കുറ്റത്തിനാണ് ചെയർമാനെതിരെ വിജിലൻസ് കേസെടുത്തത്. ഇത് ശരിയാണെന്ന് ചെയർമാൻ ഇന്നലെചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട ്. എഇയെ പലവട്ടം താക്കീത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മൊഴി നൽകി. ചെയർമാന്‍റെ രണ്ട ് ഫോണുകൾ വിജിലൻസ് പരിശോധിച്ചു.


ഫോണിലൂടെ നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും ശേഖരിച്ചു. ചെയർമാന്‍റെ രണ്ട ് ബാങ്ക് അക്കൗണ്ട ുകളിലൂടെ നടത്തിയ പണമിടപാടുകളും പരിശോധിക്കും. അസി. എൻജിനിയറുമായി ചെയർമാൻ പണമിടപാട് നടത്തിയിട്ടുണ്ടേ ായെന്നും പരിശോധിക്കും. അതിന് ശേഷം വീണ്ട ും ചെയർമാനെ വിളിപ്പിക്കുമെന്നും വിജിലൻസ് പറഞ്ഞു.