തിരുവനന്തപുരം: ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അടക്കം 220 പ്രവൃത്തിദിനങ്ങളുള്ള അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത് ഹൈക്കോടതി ഉത്തരവു പ്രകാരമാണെന്നും അതു മറികടന്നു ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കാൻ നിയമനിർമാണം വേണ്ടിവരുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ ചട്ടപ്രകാരം വർഷം 220 അധ്യയനദിവസമുണ്ടായിരിക്കണം. ഈ അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി. ഇതിൽ ക്ലസ്റ്റർ പരിശീലനത്തിനുള്ള ആറ്, പരീക്ഷയ്ക്കിടെ വരുന്ന മൂന്ന്, ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്ത 9, ആറു പ്രവൃത്തിദിനം വരുന്ന 7 വീതം ശനിയാഴ്ചകളുണ്ട്.


കഴിഞ്ഞ വർഷം 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരുന്നു. ആഴ്ചയിൽ ആറാം പ്രവൃത്തിദിനം വരുന്ന ഏഴ് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയത് 220 അധ്യയനദിനം തികയ്ക്കാനാണ്. ഇത് കെഇആർ പ്രകാരം നിയമപരമാണ്.

ഓണം, ക്രിസ്മസ് ആഘോഷങ്ങൾക്ക് അടക്കം 38 ദിനങ്ങൾ 220 പ്രവൃത്തി ദിനങ്ങളിൽനിന്നു മാറ്റിവയ്ക്കേണ്ടിവരും. ശനിയാഴ്ചകളിലെ ആറ് ക്ലസ്റ്റർ യോഗങ്ങൾക്കുമുള്ള അവധികൂടിയാകു ന്പോൾ ഇത് 44 ആകും.

അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കുന്പോൾഅന്തിമതീരുമാനമെടുക്കുമെന്നും എൽദോസ് പി. കുന്നിപ്പിള്ളിയുടെ സബ് മിഷന് മന്ത്രി മറുപടി നൽകി.