പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത്: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാല്‍ കര്‍ശന നടപടി
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത്: സാമൂഹ്യവിരുദ്ധരുമായി  ബന്ധം സ്ഥാപിച്ചാല്‍ കര്‍ശന നടപടി
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഉന്നതരായ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ അടുത്ത നാളുകളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കു പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി സംസ്ഥാന പോലീസ് മേധാവി.

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ തിരുവനന്തപുരത്തു നടന്ന പോലീസിന്‍റെ ഉന്നതതല യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചു. സാമൂഹ്യ വിരുദ്ധരുമായി ബന്ധമുള്ളവരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാന്‍ നടപടി ഉണ്ടാവും.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും നിര്‍ദേശിച്ചു.

മോഷണവും വ്യക്തികള്‍ക്കെതിരേയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍, പോക്‌സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു.

എഡിജിപിമാരായ മനോജ് ഏബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എച്ച്. വെങ്കടേഷ് എന്നിവരും ഐജിമാര്‍, ഡിഐജിമാര്‍, എസ്പിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍, എഐജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.