പന്തീരാങ്കാവ് കേസ്: കുറ്റപത്രം അടുത്ത ആഴ്ച
പന്തീരാങ്കാവ് കേസ്: കുറ്റപത്രം അടുത്ത ആഴ്ച
Sunday, June 16, 2024 2:08 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും. ഇതിനകം ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസിന്‍റെ ട്വിസ്റ്റിനിടയിലാണ് പോലീസ് നടപടികളുമായി മൂന്നോട്ടുപോകുന്നത്.

പരാതിക്കാരിയായ നവവധു മൊഴിമാറ്റിയ സാഹചര്യത്തില്‍ കേസിന്‍റെ ഭാവി തുലാസിലാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലെ വിധി അടിസ്ഥാനമാക്കിയായിരിക്കും പോലീസിന്‍റെ തുടര്‍ നടപടികള്‍.

കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കും പോലീസ് നീങ്ങുക. കോടതി ആവശ്യപ്പെട്ടാല്‍ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പോലീസ് കോടതി മുമ്പാകെ ഹാജരാക്കും. ലഭിച്ച മൊഴികളും കോടതിയില്‍ കൊടുക്കും.

ഭര്‍ത്താവ് പന്തീരാങ്കാവ് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്‍ തന്നെ മര്‍ദിച്ചതായി മാധ്യമങ്ങള്‍ക്കുമുന്നില്‍ യുവതി നല്‍കിയ തുറന്നുപറച്ചിലിന്‍റെ വീഡിയോകളും കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്‍റെ ആലോചന. ഇതുവരെ ലഭിച്ച എല്ലാ ശാസ്ത്രീയ തെളിവുകളും കോടതിയില്‍ കൊടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളുമായാണ് പോലീസ് മുന്നോട്ടുപോയിരുന്നത്. ഇതിനു തടസമായത് ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ട േരഖകളാണ്.

അവ അടുത്ത ദിവസംതന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് യുവതി കഴിഞ്ഞദിവസം മൊഴിമാറ്റിയത്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. അതിനിടയില്‍ വീടുവിട്ട യുവതിയെ കുറേ ദിവസത്തേക്കു കാണാനില്ലായിരുന്നു.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വച്ച് പോലീസ് യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. വീട്ടുകാരോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നറിയിച്ച യുവതി തനിക്ക് ഡല്‍ഹിയിലേക്കു പോകണമെന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. യുവതി പിന്നീട് ഡല്‍ഹിയിലേക്കു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.