സത്യഭാമയ്ക്ക് ജാമ്യം
സത്യഭാമയ്ക്ക്  ജാമ്യം
Sunday, June 16, 2024 2:08 AM IST
നെടുമങ്ങാട്: ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നർത്തകി സത്യഭാമക്ക് നെടുമങ്ങാട് സ്പെഷൽ കോർട്ട് ഫോർ എസ്‌സി /എസ്ടി ജാമ്യം അനുവദിച്ചു.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ നെടുമങ്ങാട് കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.

നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജാരാകാനാണ് ജസ്റ്റിസ് കെ. ബാബു നിർദേശിച്ചത്. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

അഞ്ചു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിക്കു വേണ്ടി ഹാജരായ അഡ്വ ബി.എ. ആളൂർ വാദിച്ചു. വിവാദ പരാമർശം കാരണം ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടായി.

തന്‍റെ വിദ്യാർഥികളായ കറുത്ത കുട്ടികൾ എല്ലാം നഷ്ടമായി. ആർ.എൽ.വി. രാമകൃഷ്ണന്‍റെ പേര് മാത്രം പറഞ്ഞാൽ മതിയായിരുന്നു. മനഃപൂർവം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ല. കറുത്ത കുട്ടി എന്ന പരാമർശം എങ്ങനെ എസ്‌സി എസ്ടി വകുപ്പിന്‍റെ പരിധിയിൽ വരുമെന്നും ബി. എ. ആളൂർ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.