കെഎസ്ആർടിസിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇനി പിഡബ്ല്യുഡി വഴി
കെഎസ്ആർടിസിയുടെ  നിർമാണ പ്രവർത്തനങ്ങൾ ഇനി പിഡബ്ല്യുഡി വഴി
Sunday, June 16, 2024 2:08 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആര്‍ടിസിയിലെ നിർമാണ പ്രവർത്തനങ്ങൾ ഇനി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന നടത്താൻ തീരുമാനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാറിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചർച്ചയിലാണ് ഈ തീരുമാനം. നിലവിൽ കെഎസ്ആർടിസിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരുന്നത്.

കെഎസ്ആര്‍ടിസി.ബസ് സ്റ്റേഷനുകൾ ഇനിമുതൽ പിഡബ്ല്യുഡി മുഖേന സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആക്കും. കൂടാതെ കെഎസ്ആര്‍ടിസിയുടെ പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മുടങ്ങിക്കിടക്കുന്ന മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കും.

കെഎസ്ആര്‍ടിസി ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കും.

പിഡബ്ല്യുഡിക്ക് നൽകുന്ന പ്രവൃത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും ഗതാഗത മന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിധ്യത്തിൽ അവലോകനം ചെയ്യും.

യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ, പ്രോജക്ട്സ് വിഭാഗം ജനറൽ മാനേജർ, കെഎസ്ആർടിസി ഡിഎംഡി തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.