വ്യാജ പോക്സോ കേസ്: അധ്യാപികമാർക്കെതിരേ പരാതിയുമായി പെൺകുട്ടിയുടെ അമ്മ
വ്യാജ പോക്സോ കേസ്: അധ്യാപികമാർക്കെതിരേ  പരാതിയുമായി പെൺകുട്ടിയുടെ അമ്മ
Saturday, June 15, 2024 1:18 AM IST
കാസർഗോഡ്: വ്യക്തിവൈരാഗ്യം തീർക്കാൻ അധ്യാപകനെതിരേ വ്യാജ പോക്സോ കേസ് നല്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് അധ്യാപികമാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ അമ്മ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്കി.

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. പത്താംക്ലാസിൽ പഠിച്ചിരുന്ന രണ്ടു വിദ്യാർഥിനികളുടെ പേരിലാണ് അധ്യാപകനെതിരേ പീഡന പരാതി നല്കിയത്. ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽനിന്നു വിളിപ്പിച്ചപ്പോഴാണു വിദ്യാർഥിനികൾ വിവരമറിയുന്നതെന്നു രക്ഷിതാക്കൾ പറയുന്നു.

എസ്എസ്എൽസി പരീക്ഷയെഴുതുന്ന സമയത്താണു കുട്ടികൾക്കു പോലീസ് സ്റ്റേഷനിൽ പോകേണ്ടിവന്നത്. പരാതി വ്യാജമെന്നു തെളിഞ്ഞതോടെ പിന്നീട് റദ്ദാക്കുകയും ചെയ്തു. കേസിൽ പെട്ടതിനെ തുടർന്ന് അധ്യാപകനെതിരേ സ്വീകരിച്ചിരുന്ന വകുപ്പുതല നടപടിയും കഴിഞ്ഞ ദിവസം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു.

എസ്എസ്എൽസി മാതൃകാ പരീക്ഷയ്ക്കായി സ്കൂളിലെത്തിയപ്പോഴാണ് അധ്യാപികമാർ രണ്ടു വിദ്യാർഥിനികളെ കൗൺസലിംഗ് മുറിയിലേക്കു വിളിച്ചുവരുത്തി വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിയതെന്ന് രക്ഷിതാക്കൾ പറയുന്നു.

കുട്ടികളുടെ പേരുവച്ച് വ്യാജ പരാതി എഴുതിനല്കിയ അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പരാതി നല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.