തിരുവനന്തപുരം: വേനൽമഴ വരുംദിവസങ്ങളിലും ശക്തമായി തുടരും. ശനിയാഴ്ച വരെ മഴയുടെ ശക്തി കൂടിവരുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്നും നാളെയും സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ അതിതീവ്ര മഴ പെയ്യും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്‍റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിനു മുകളിൽ തെക്കും വടക്കുമായി രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് അപ്രതീക്ഷിതമായി മഴ കനക്കാൻ കാരണമായത്. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ മേഖലയും തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റിന്‍റെ ശക്തിയും വേഗവും കേരളത്തിന് സമ്മാനിക്കാൻ പോകുന്നത് തോരാമഴക്കാലമെണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഞായറാഴ്ചയോടെ വേനൽമഴയുടെ ശക്തി കുറയുമെങ്കിലും 31ന് കാലവർഷമെത്തുന്നതോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും.


ഇന്ന് കേരളത്തിലെ എല്ലാ ജില്ലകൾക്കും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ മുതൽ തെക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.