വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് നികുതി നിരക്ക് പുതുക്കണമെന്നു ശിപാർശ നൽകിയിരുന്നു. നികുതി നിരക്കിൽ കുറവു വരുത്തണമെന്നാണ് ജിഎസ്ടി കമ്മീഷണറുടെ ശിപാർശ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രുവറി ഡിസ്റ്റലറി കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം 2016 മേയിൽ അവസാനിക്കുന്പോൾ സംസ്ഥാനത്ത് ചുരുങ്ങിയ ബാറുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഒന്നും രണ്ടും പിണറായി സർക്കാരുകളിലായി ബാറുകളുടെ എണ്ണം 804 ആയി ഉയർന്നു.
ബാറുകളിൽനിന്നുള്ള നികുതി പിരിവിലും സർക്കാർ ദയനീയ പരാജയമാണെന്ന് ആരോപണമുണ്ട്. 2015ൽ തുച്ഛമായ ബാറുകളിൽനിന്നു ലഭിച്ച നികുതി പോലും 804 ബാറുകൾ ഉണ്ടായിട്ടും ലഭിക്കുന്നില്ലെന്നാണ് ആരോപണം.