ബജറ്റിനു പുറത്തെ കടമെടുപ്പും മറ്റും ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നേരിടുന്നുണ്ട്. അതിനിടെ, ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യുന്നതിനായി 2,000 കോടി രൂപ സഹകരണ ക്ഷേമനിധിയിൽ നിന്നു കടമെടുത്തിരുന്നു. 9.1 ശതമാനം പലിശ നിരക്കിലാണ് തുക കടമെടുത്തത്. ഇപ്പോൾ രണ്ടുമാസത്തെ ക്ഷേമപെൻഷനാണ് വിതരണം നടത്തിവരുന്നത്.