സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്കു നല്കാതിരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ഹര്‍ജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പിന്നീട് വാദം കേൾക്കാമെന്നു വ്യക്തമാക്കി. ഹര്‍ജി വീണ്ടും മേയ് 30ന് പരിഗണിക്കാന്‍ മാറ്റി.
മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാണ് എന്നതടക്കമുള്ള ആരോപണമുന്നയിച്ചാണ് ഹര്‍ജി.
2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദാണു പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലർക്ക് മഹേഷ് മോഹനാണു പരിശോധിച്ചത്.
കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ രണ്ടു പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലൈ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീനാണ്.
വിവോ ഫോൺ ഉപയോഗിച്ചു നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, നിലവില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നുമാണ് ഹര്‍ജിയിലെ ആരോപണം.