മുഖ്യമന്ത്രി പിണറായി വിജയനും തിങ്കളാഴ്ചതന്നെ തൃശൂരിലെ വിവിധ സ്ഥലങ്ങളിലെത്തി പ്രസംഗിക്കുന്നതു ബിജെപിയുടെ നീക്കത്തെ പ്രതിരോധിക്കാനാണെന്നു പറയുന്നു.
നിലവില്‍ ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന പ്രചാരണത്തിനു മറുപടി നല്‍കുന്നതിനാണ് പ്രധാനമന്ത്രി വരുന്ന ദിവസംതന്നെ പിണറായി എത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് ഇരിങ്ങാലക്കുടയിലും അഞ്ചിനു തൃശൂരിലും ആറരയ്ക്കു ചാവക്കാട്ടുമാണ് പ്രസംഗിക്കുന്നത്.
അന്തര്‍ധാരയുടെ തെളിവാണ് അന്നുതന്നെ മുഖ്യമന്ത്രിയും തൃശൂരിലെത്തുന്നതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. പുറമേയ്ക്കു തങ്ങള്‍ ശത്രുക്കളാണെന്നു കാണിച്ച് രഹസ്യമായി ബന്ധമുണ്ടാക്കി തൃശൂരിലെ നേതാക്കളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരേ ദിവസംതന്നെ ജില്ലയിലെത്തുന്നതോടെ കഷ്ടത്തിലായിരിക്കുന്നതു പോലീസാണ്. രണ്ടുപേര്‍ക്കും സുരക്ഷ നല്‍കേണ്ടതിന്റെ നെട്ടോട്ടത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.