പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു
പോലീസ് കസ്റ്റഡിയിലെടുത്ത്  വിട്ടയച്ച യുവാവ് മരിച്ചു
Tuesday, March 5, 2024 1:05 AM IST
മഞ്ചേശ്വരം: പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മതക്കളകട്ടയിലെ പരേതനായ അബ്ദുള്ളയുടെയും ആമിനയുടെയും മകൻ മുഹമ്മദ് ആരിഫ്(22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം നാലോടെ കഞ്ചാവ് ലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് മഞ്ചേശ്വരം പോലീസ് എത്തി യുവാവിനെ സ്റ്റേഷനിലേക്കു കൊണ്ടു പോയത്. തുടർന്ന് രാത്രിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും. സ്റ്റേഷനിൽ നിന്ന് ബന്ധുക്കൾക്കൊപ്പം ബൈക്കിൽ പോകുമ്പോൾ യുവാവ് വീണിരുന്നതായും പറയപ്പെടുന്നുണ്ട്. കഞ്ചാവ് ലഹരിയില്‍ പ്രശ്നമുണ്ടാക്കുന്നതിനിടെ ആരുടെങ്കിലും മർദനമേറ്റിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

സഹോദരിമാർ: ഹാജിറ, മിസ്‌രിയ, റാസിയ, ഷാക്കിറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.