കുറവിലങ്ങാട് ദേവമാതാ കോളജിന് നാക് എ പ്ലസ്പ്ലസ്
കുറവിലങ്ങാട് ദേവമാതാ കോളജിന് നാക് എ പ്ലസ്പ്ലസ്
Saturday, December 2, 2023 1:08 AM IST
കുറവിലങ്ങാട്: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവത്തനമികവും ഗുണമേന്മയും വിലയിരുത്തുന്നതിനും അക്രഡിറ്റേഷൻ നൽകുന്നതിനുമായി യുജിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന നാകിന്‍റെ (NAAC) മൂല്യനിണയത്തിൽ പരമോന്നത ഗ്രേഡായ എ പ്ലസ്പ്ലസ് കുറവിലങ്ങാട് ദേവമാതാ കോളജിന് ലഭിച്ചു. 3.67 ഗ്രേഡ് പോയിന്‍റോണ് ലഭിച്ചത്. ഇതോടെ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്‍റ് നേടിയ കോളജായി ദേവമാതാ മാറി.

നാക് ഏഴു മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് കോളജുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നത്. പാഠ്യപദ്ധതിയുടെ ആസൂത്രണത്തിനും വിനിമയത്തിനും മുഴുവൻ മാർക്കും ലഭിച്ചു. ഗവേണൻസ് ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്‍റിന് വളരെ ഉയർന്ന മാർക്കാണ് ലഭിച്ചത്.

കോളജ് മാനേജ്മെന്‍റും സ്ഥാപനാധികാരികളും പുലർത്തുന്ന ദീർഘവീക്ഷണത്തിന്‍റെയും ആസൂത്രണത്തിന്റെയും ഫലമാണിതെന്ന് വിലയിരുത്തലുണ്ടായി. സാമൂഹിക നന്മ ലക്ഷ്യമാക്കി ദേവമാതാ കോളജ് ആവിഷ്കരിച്ച് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ നാക് ടീമിന്‍റെ പ്രശംസ നേടി.


അധ്യാപകരുടെ മികവ്, കോളജ് നടപ്പാക്കിവരുന്ന അനന്യമായ കർമപദ്ധതികൾ, ഗ്രാമവികസനത്തിനും സ്ത്രീശക്തീകരണത്തിനും നൽകുന്ന ഊന്നൽ, സ്റ്റുഡന്‍റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ എന്നിവയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചു. പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളുമായി നാക് ടീം നടത്തിയ അഭിമുഖസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.

കോളജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, ജോയിന്‍റ് കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ, നാക് സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ഡോ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ചേർന്നുനടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് വജ്രജൂബിലിയുടെ നിറവിൽ നിൽക്കുന്ന ദേവമാതായെ ഈ മികവിലേക്കെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.