കൊച്ചി: സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ടു മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ നാലു മുതല്‍ പത്തുവരെ സംസ്ഥാനത്തെ 14 ജില്ലകളിലും കര്‍ഷകരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കര്‍ഷകരക്ഷാ പ്രതിജ്ഞയുമെടുക്കും. കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് കോട്ടയത്തു നടക്കും.
വന്യജീവികളില്‍നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടു കര്‍ഷകരക്ഷാ പ്രതിജ്ഞയാണു വേണ്ടതെന്ന് വിവിധ കര്‍ഷക സംഘടനകളുടെ സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
ദേശീയ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു, എന്‍എഫ്ആര്‍പിഎസ് ദേശീയ ചെയര്മാന് ജോര്‍ജ് ജോസഫ് വാതപ്പള്ളി, വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രഫ.ജോസുകുട്ടി ഒഴുകയില്‍, റോജര്‍ സെബാസ്റ്റ്യന്‍, താഷ്കന്റ് പൈകട, ജോയി കൈതാരം, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്, ജോര്‍ജ് സിറിയക്, സി.ടി.തോമസ്, ഉണ്ണിക്കൃഷ്ണന് ചേര്‍ത്തല, ജോര്‍ജ് ജോസഫ് തെള്ളിയില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ബേബിച്ചന് എര്‍ത്തയില്‍, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന് ആന്റണി, പി.രവീന്ദ്രന്, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, സി.വി. വിദ്യാധരന്, ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്, അപ്പച്ചന് ഇരുവേയില്‍, ഷാജി തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.