കൃഷി ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കു കോടികളുടെ പുതിയ വാഹനങ്ങൾ
കൃഷി ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കു കോടികളുടെ പുതിയ വാഹനങ്ങൾ
Friday, September 29, 2023 3:07 AM IST
കോഴിക്കോട്: നെല്ലു സംഭരിച്ച വകയിൽ അടക്കമുള്ള തുക കർഷകർക്ക് നൽകാൻ കുടിശികയായിരിക്കേ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകി.

കാലപ്പഴക്കമുള്ള വാഹനങ്ങളിൽ സഞ്ചരിച്ച് സുഗമമായി പ്രവർത്തിക്കാനാവുന്നില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് കൃഷി വകുപ്പിന് പുതിയതായി 15 വാഹനങ്ങൾ വാങ്ങാൻ സർക്കാരിന്‍റെ അനുമതി. മഹീന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്‍റെ അഞ്ചെണ്ണവും ടാറ്റ തിയാഗോയുടെ 10 ഇലക്‌ട്രിക് വാഹനങ്ങളും വാങ്ങാനാണ് അനുമതി.


കാലാവധി തീർന്ന വാഹനങ്ങളാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന അഗ്രികൾച്ചറൽ ഡെവലപ്മെന്‍റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണു സർക്കാരിന്‍റെ അനുമതി.

കൃഷി വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന 60 വാഹനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ളതാണെന്നാണു ഡയറക്ടറുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മഹിന്ദ്ര എക്‌സ്‌യുവി 400 ഇഎൽ 5 എസ് വാഹനത്തിന്‍റെ വില 20,00,000 രൂപയാണ്. തിയാഗോ ഇലക്‌ട്രിക് കാറിന് 10 ലക്ഷം രൂപയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.