കരുവന്നൂർ തട്ടിപ്പുകേസ്: പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്
കരുവന്നൂർ തട്ടിപ്പുകേസ്:   പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്
Thursday, September 28, 2023 6:27 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. കരുവന്നൂർ തട്ടിപ്പുകേസിൽ പി.ആർ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.എം. വർഗീസ്.

സഹകരണമേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും എം.എം. വർഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എ.സി. മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുള്ള നീക്കവും നടക്കുന്നുവെന്നും എം.എം. വർഗീസ് പറഞ്ഞു.

അരവിന്ദാക്ഷന്‍റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാന്പത്തിക നിലയെക്കുറിച്ചോ അറിയില്ലെന്നും എം.എം. വർഗീസ് വ്യക്തമാക്കി.


എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ അരവിന്ദാക്ഷനല്ല, ആരായാലും പാർട്ടി നടപടിയെടുക്കും. ഇഡി നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായി നടത്തും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാൻ പാർട്ടിക്കാവില്ല.

പാർട്ടി പാർട്ടിക്കകത്താണു പരിശോധിക്കുക. ഇ.പി. ജയരാജൻ നേതൃത്വത്തിൽ വന്നതോടെ പാർട്ടിക്കു തൃശൂരിൽ വലിയ വളർച്ചയാണുണ്ടായത്. അറസ്റ്റിലായ സതീഷ് കുമാറിനെ അറിയില്ല- എം.എം. വർഗീസ് വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.