പുതിയ പദവി തത്കാലം വേണ്ടെന്നു സുരേഷ് ഗോപി
പുതിയ പദവി തത്കാലം  വേണ്ടെന്നു സുരേഷ് ഗോപി
Saturday, September 23, 2023 2:19 AM IST
തിരുവനന്തപുരം: കോൽക്കൊത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായുള്ള പുതിയ പദവി തത്കാലം ഏറ്റെടുക്കേണ്ടതില്ലെന്നു സുരേഷ് ഗോപിയുടെ തീരുമാനം.

തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന പദയാത്രയ്ക്കു ശേഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാകും സുരേഷ് ഗോപി തുടർ തീരുമാനം എടുക്കുക. അറിയിക്കാതെ നടത്തിയ നിയമനത്തിൽ മുൻ എംപിയും നടനുമായ സുരേഷ്ഗോപിക്ക് അതൃപ്തിയുണ്ട്. നിയമനം നടത്തിയ ശേഷം ബന്ധപ്പെട്ടവർ ആരും ഒൗദ്യോഗികമായി അറിയിക്കാത്തതും സുരേഷ് ഗോപിയെ ചൊടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കളെ കണ്ടു ചർച്ച നടത്തിയ ശേഷം മാത്രമം പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നാണു വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെ ആണ് പുതിയ നിയമനം.


‘കേരളം വിടില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കും’

പയ്യന്നൂര്‍: കേരളം വിടാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കി സിനിമാതാരം ഭരത് സുരേഷ് ഗോപി. പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട ധനസമാഹരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 33 വര്‍ഷമായി തലസ്ഥാനത്താണു താമസം. നിങ്ങളുടെ സ്വന്തമാണെന്ന നിലയ്ക്ക് വളര്‍ന്നുവരാനാണ് താത്പര്യം. അത് ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്ന വ്യക്തിയാണ് താൻ. -അദ്ദേഹം പറഞ്ഞു.

തന്‍റെ പ്രവര്‍ത്തന കേന്ദ്രം തെയ്യങ്ങളുടെ നാട്ടിലേക്കു മാറ്റാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യവും അദ്ദേഹം വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.