കൊച്ചി: കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി വകുപ്പിനുമെതിരേ നരഹത്യക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂർണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാല്‍ കർഷകർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ്.
ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
വിദ്യാലയങ്ങളിലൂടെ നടത്തുന്ന വന്യജീവി വാരാഘോഷം കര്‍ഷകമക്കള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ മുതലാംതോട് മണി, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ആയാംപറമ്പ് രാമചന്ദ്രന്, ജോര്‍ജ് സിറിയക്, സി.ടി. തോമസ്, ഉണ്ണികൃഷ്ണന് ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന് ആന്റണി, പി. രവീന്ദ്രന്, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, സി.വി. വിദ്യാധരന്, ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്, അപ്പച്ചന് ഇരുവേയില്‍, സുരേഷ് ഓടാപന്തിയില്‍, റോജര്‍ സെബാസ്റ്റ്യന്‍, ഷാജി തുണ്ടത്തില്‍, ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.