ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
ഭാര്യയെയും ഭാര്യാമാതാവിനെയും  ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
Friday, March 31, 2023 1:23 AM IST
നെടുമങ്ങാട് : ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴിക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ (67), മകൾ മുംതാസ് (47) എന്നിവരാണ് വെട്ടേറ്റു മരിച്ചത്.

ഗുരുതര പരിക്കേറ്റ ഭർത്താവ് ഗവ. നഴ്സിംഗ് കോളജ് ഭരണവിഭാ ഗം സൂപ്ര ണ്ട് വൈ.അലി അക്ബർ (55) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് മുംതാസ്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം .

ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന അലി അക്ബർ വീടിന്‍റെ മുകളിലത്തെ നിലയിലും ഭാര്യയും കുടുംബവും താഴത്തെ നിലയിലുമാണു താമസിച്ചിരുന്നത്. നോമ്പിന്‍റെ ഭാഗമായി സഹീറയും മുംതാസും പുലർച്ചെ എഴുന്നേറ്റപ്പോൾ താഴെയെത്തിയ അലി അക്ബറും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അലി ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.


സഹീറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതുകണ്ട അലി അക്ബറുടെ മകൾ ആർഷ ഇറങ്ങി ഓടിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പെട്രോൾ ഒഴിച്ച് അലി അക്ബർ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിച്ചു. പിന്നാലെ അലിഅക്ബറും സ്വയം തീകൊളുത്തുകയായിരുന്നു. സമീപവാസികളും പോലീസും ചേർന്നാണ് അലി അക്ബറിനെയും ഭാര്യയെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.