വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഉദ്ഘാടനം നാളെ, ലക്ഷം പേര്‍ പങ്കെടുക്കും
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഉദ്ഘാടനം നാളെ, ലക്ഷം പേര്‍ പങ്കെടുക്കും
Friday, March 31, 2023 1:23 AM IST
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു നിര്‍വഹിക്കും.

3.30ന് വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും നടത്തുന്ന പുഷ്പാര്‍ച്ചനയ്ക്കുശേഷമായിരിക്കും ബീച്ചില്‍ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. വിവര-പൊതുജന സമ്പര്‍ക്കവകുപ്പ് പുറത്തിറക്കുന്ന വൈക്കം പോരാട്ടം എന്ന പുസ്തകത്തിന്‍റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എല്‍.എയ്ക്കുനല്‍കി എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


മന്ത്രിമാരായ സജി ചെറിയാന്‍ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. രാധാകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി, അഡ്വ. ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക്‌സഭാംഗം ടി.ആര്‍. ബാലു, രാജ്യസഭാംഗങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി പിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെപിഎംഎസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി. രാമഭദ്രന്‍, മുന്‍രാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.