കെ.കെ. രമ എംഎൽഎയ്ക്കെതിരേ വധഭീഷണി
കെ.കെ. രമ എംഎൽഎയ്ക്കെതിരേ വധഭീഷണി
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: കെ.കെ. രമ എംഎൽഎയ്ക്കെതിരേ വധഭീഷണിക്കത്ത്. “എടീ രമേ, നീ വീണ്ടും കളി തുടങ്ങിയല്ലേ? കൈ ഒടിഞ്ഞു, കാൽ ഒടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ നോക്കുകയാണ് അല്ലേ’’ തുടങ്ങിയ പരാമർശങ്ങളുള്ള കത്ത് നിയമസഭ ഹോസ്റ്റലിലെ മേൽവിലാസത്തിലാണു ലഭിച്ചത്. നിയമസഭാ സംഘർഷക്കേസിലെ പരാതി പിൻവലിച്ചു മാപ്പുപറയണമെന്നും ഇത് അവസാന താക്കീതെന്നും പറയുന്ന കത്ത് പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് അയച്ചിരിക്കുന്നത്.

മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു. കേസ് പിൻവലിക്കാൻ ഒരു മാസത്തെ അവധി നൽകുന്നുവെന്നും അടുത്ത മാസം 20നുള്ളിൽ ഒരു തീരുമാനം നടപ്പാക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.


പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നല്ലതുപോലെ അറിയാമല്ലോയെന്നും പറയുന്ന കത്തിൽ ഭരണം പോയാലും തരക്കേടില്ല തങ്ങളത് ചെയ്തിരിക്കുമെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരേ സംസാരിക്കരുതെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ വർഷം ജൂലൈയിൽ കെ.കെ. രമയ്ക്കു കത്ത് ലഭിച്ചിരുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽത്തന്നെയായിരുന്നു അന്നും കത്തു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.