വിലാപയാത്രയിൽ ആയിരങ്ങൾ
വിലാപയാത്രയിൽ ആയിരങ്ങൾ
Wednesday, March 29, 2023 12:42 AM IST
ഇരിങ്ങാലക്കുട: ചിരികൊണ്ടും ചിന്തകൾ കൊണ്ടും മലയാളിയുടെ സർഗജീവിതത്തെ ധന്യമാക്കിയ ഇന്നസെന്‍റിന് പതിനായിരങ്ങൾ സാക്ഷിയായി അന്ത്യയാത്ര. ഇരിങ്ങാലക്കുടയുടെ ചിരപരിചിതമായ വഴികളിലൂടെ അവസാനമായി അദ്ദേഹം യാത്രയാകുന്പോൾ വഴിയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞവർ പ്രിയതാരത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിച്ചു.

ഇന്നസെന്‍റിന്‍റെ വീട്ടിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കുകൊണ്ടത്. ഇന്നസെന്‍റിന്‍റെ വീടായ പാർപ്പിടത്തിൽ പ്രാർഥനാ ചടങ്ങുകൾക്കുശേഷം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലേക്ക് അലങ്കരിച്ച വാഹനത്തിൽ ഭൗതികശരീരം വഹിച്ചായിരുന്നു വിലാപയാത്ര. ആയിരക്കണക്കിന് ആരാധകരും കലാസാംസ്കാരിക രാഷ്ട്രീയ പ്രമുഖരും നാട്ടുകാരും ഒപ്പംചേർന്നു.

വസതിയായ പാർപ്പിടത്തിൽനിന്നു മൃതദേഹം പള്ളിയിലേക്ക് എടുക്കുന്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണു കൂടിനിന്നവർ സാക്ഷ്യംവഹിച്ചത്. വാവിട്ടുകരഞ്ഞ ഭാര്യ ആലീസ് അടക്കമുള്ളവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു. മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകുന്പോഴും വസതിക്കു പുറത്ത് ആദരാഞ്ജലി അർപ്പിക്കാൻ കഴിയാതെ കാത്തു നിന്ന നിരവധിപേർ ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്, ചലച്ചിത്ര മേഖലയിൽനിന്ന് സത്യൻ അന്തിക്കാട്, ദിലീപ്, കാവ്യാ മാധവൻ, ടൊവിനോ തോമസ്, ദേവൻ, ഇടവേള ബാബു, കോട്ടയം നസീർ, നാദിർഷ, സിദ്ധാർഥ് ഭരതൻ, ബിന്ദു പണിക്കർ, ജോജു, ലാൽ, സിദ്ദിഖ്, വിനീത്, സംഗീത സംവിധായകൻ അൽഫോൻസ് തുടങ്ങി ഒട്ടേറെപ്പേർ വിലാപയാത്രയിൽ പങ്കുചേർന്നു.


ഹൃദയംതൊട്ട ഇന്നസെന്‍റ്

ഇരിങ്ങാലക്കുട: കരഞ്ഞും കരയിപ്പിച്ചും അവരോരോരുത്തരും മഹാനടനെ ഓർത്തോർത്തു വാഴ്ത്തി. മുന്നിൽ നിറഞ്ഞുനിരന്ന ജനസഞ്ചയം മൂകം വിതുന്പി ആ വാക്കുകൾ ഏറ്റുവാങ്ങി. മലയാളത്തിന്‍റെ അഭിമാനമായി അഭ്രപാളികളിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ഇന്നസെന്‍റിനെ അനുസ്മരിക്കാൻ ഒത്തുചേർന്നവർക്കു പറയാൻ അദ്ദേഹം അവരെയെല്ലാം ഹൃദയത്തോട് ചേർത്തുപിടിച്ചതിന്‍റെ ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നു.

കണ്ഠമിടറിയും കണ്ണീർവാർത്തും സിനിമാ ലോകത്തിനകത്തും പുറത്തും നിന്നുള്ളവർ ഇന്നസെന്‍റിനെക്കുറിച്ചു പറഞ്ഞ് ഇങ്ങനെ കൂട്ടിച്ചേർത്തു- ഇത്ര നേരത്തെ പോകണ്ടേിയിരുന്നില്ല, കലയിലും ജീവിതത്തിലും വിസ്മയങ്ങൾ തീർക്കാൻ കുറച്ചുനാൾകൂടിയെങ്കിലും ഇന്നസെന്‍റ് വേണമായിരുന്നു.

ഇരിങ്ങാലക്കുട പൗരാവലി ഇന്നസെന്‍റിനെ അനുസ്മരിക്കാൻ ഒരുക്കിയ അനുശോചന യോഗത്തിലാണ് ഏവരുടെയും കണ്ണുകൾ ഈറനണിഞ്ഞത്. ടൗണ്‍ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. നാടിന്‍റെ പര്യായപദമായി മാറിയ മനുഷ്യനായിരുന്നു ഇന്നസെന്‍റ് എന്നും നൈസർഗികമായ അഭിനയചാതുരികൊണ്ട് തന്‍റേതായ സിംഹാസനം ഉറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.