കാഞ്ചിയാർ കൊലപാതകം: ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
കാഞ്ചിയാർ കൊലപാതകം:  ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
Monday, March 27, 2023 1:07 AM IST
കട്ടപ്പന: കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് ബിജേഷ് (29) പിടിയിലായി. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കുമളിയിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കുമളി ടൗണിൽനിന്നാണ് പോലീസ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്നലെ രാവിലെ കുമളിയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ടീഷർട്ടും പാന്‍റ്സുമായിരുന്നു അപ്പോഴത്തെ വേഷം.

തുടർന്നു പോലീസ് പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ ഇയാൾ കുമളി എസ്എച്ച്ഒ ജോബിൻ ആന്‍റണിയുടെ സംഘത്തിനു മുന്നിലകപ്പെടുകയായിരുന്നു. തുടർന്ന് ബിജേഷിനെ കട്ടപ്പനയിൽനിന്നെത്തിയ അന്വേഷണസംഘത്തിനു കൈമാറി. പോലീസ് പിടികൂടുമ്പോൾ ഇയാൾ വേഷം മാറ്റി ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ എന്തിനാണു കുമളിയിലെത്തിയത് എന്നതിൽ വ്യക്തതയില്ല.


കഴിഞ്ഞ 21നാണ് ബിജേഷിന്‍റെ ഭാര്യ അനുമോളെ (വത്സമ്മ) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു ദിവസങ്ങൾ പഴക്കമുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ ബിജേഷിനെ കാണാതായത് സംശയം ജനിപ്പിച്ചിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിജേഷും കൊല്ലപ്പെട്ട അനുമോളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വ്യക്തമായത്.
അനുമോളുടെ മൊബൈൽ ഫോൺ വിറ്റുകിട്ടിയ പണവുമായാണ് ഇയാൾ നാടുവിട്ടത്. പോകുംവഴി ഇയാളുടെ സ്വന്തം മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തു വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ ഫോൺ പിന്നീട് പോലീസ് കണ്ടെത്തി. അനുമോളെ കൊലപ്പെടുത്തിയതു താനാണെന്നു ബിജേഷ് സമ്മതിച്ചതായാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.